Monday, April 14, 2014

ഹൃദയരേഖകള്‍



ജയിലഴികല്‍ക്കിടയിലൂടെ വെളിച്ചം അരിച്ചിറങ്ങി കണ്ണില്‍ കുത്തി നോവിക്കുമ്പോഴും ദേവാനന്ദ് എന്തൊക്കെയോ പുലബുകയായിരുന്നു.. പുലംബലുകള്‍ ചില സമയങ്ങളില്‍ താളവത്താകുന്നു.. ഇടയില്‍ പണ്ടു എങ്ങോ ചൊല്ലി പതിഞ്ഞ കവിതകളുടെ മൂളലുകള്‍... "പ്രിയ സഖീ , നമ്മളിന്നെത്രയോ ദൂരെയാണ്... ദൂരെയാണു ദൂരെയാണു...........
അലയുമെന്‍ ചിത്തതിനോപ്പം നീ ഒരുനാളും ഒരുനാളും എത്തില്ലെന്നറിഞ്ഞു ഞാനും..."

ഇടയ്ക്കു ഇടയ്ക്കു ശബ്ദം മുറിയുന്നു... ഇടയ്ക്കു അത് അതിന്റെ അത്യുന്നതിയില്‍ എത്തുന്നു... ഒരു നോക്കെ ഞാന്‍ നോക്കിയുള്ളൂ... തിരിച്ചുള്ള തുറിച്ചു നോട്ടത്തിനു ഒരു കോടാനുകോടി വികാരങ്ങളുടെ ശക്തിയുണ്ടായിരുന്നു.. വെറുങ്ങലിച്ച മുഖത്ത് ഭാവങ്ങളുടെ ഒരു കുത്തിയോലിപ്പു പ്രകടമായിരുന്നു...
അതിരാവിലെ തന്നെ ഒരു അതിഥിയെ കണ്ടത് കൊണ്ടാണോ അതോ എന്റെ മുഖം കഴുവേറ്റപെട്ട ഒരു ഭൂതകാലത്തെ ഓര്‍മിപ്പിച്ചത് കൊണ്ടാണോ എന്ന് അറിയില്ല ... ജയിലഴികളുടെ അരികില്‍ വന്നു എന്നെ ഒന്ന് നോക്കി.. കണ്ണില്‍ ഒരിറ്റു കണ്ണുനീര്‍ പൊടിഞ്ഞോ? ഒന്നും മിണ്ടാതെ തിരിഞ്ഞൊരു നടത്തം ,ഒന്ന് പിന്‍തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍......പക്ഷെ ഒന്നും ഉണ്ടായില്ല....
"സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും ......." വീണ്ടും മുഴങ്ങുന്ന കവിതാശകലങ്ങള്‍ മാത്രം.... "അച്ഛാ.. " എന്ന് വിളിക്കാന്‍ ആണോ വന്നതു? അതോ അമ്മയുടെ കൊലപാതകിയെ കാണാനോ??ഒരുപാടുകാലം വെറുക്കാന്‍ ശ്രമിച്ചിട്ടും ദേവികക്ക് സമയത്ത് എന്താണ് തോന്നിയത് എന്ന് അറയില്ലയിരുന്നു.... മനസ്സില്‍ മുത്തശ്ശി പറഞ്ഞു തന്ന രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ...
അമ്പല കുളവും , സര്‍പ്പക്കാവും , മഞ്ചാടി മരങ്ങളും ഒക്കെ പലപ്പോളും അച്ഛന്റെയും അമ്മയുടെയും കഥ പറയാന്‍ വെമ്പി നില്‍ക്കുന്നത് അറഞ്ഞിട്ടും അവള്‍ പിടികൊടുക്കാതെ വഴുതി നടന്നു... നിമിഷ കവിആയിരുന്നു ത്രെ അച്ഛന്‍..വായിക്കാത്ത പുസ്തകങ്ങള്‍ ഇല്ല.. നല്ല ഗംബീര്യമായ സ്വരം.. എന്നാലും സ്വന്തം കവിതകള്‍ അമ്മയുടെ ചുണ്ട് കൊണ്ട് മൂളി കേള്‍ക്കാന്‍ മഞ്ചാടി മരങ്ങള്‍ക്കിടയില്‍ കാത്തു നില്‍ക്കാരുണ്ടായിരുന്ന അച്ഛന്‍... അച്ഛന്റെ കവിതകള്‍ മാസികകളില്‍ അച്ചടിച്ച്‌ വരുമ്പോള്‍ സന്തോഷം കൊണ്ട് തുള്ളി ചാടരുണ്ടായിരുന്ന അമ്മ....

കവിതകള്‍ക്ക് കൂട്ടായി അമ്മയേക്കാള്‍ കൂടുതല്‍ ആയി എന്നോ അച്ഛന്‍ ലഹരിയെ പ്രണയിക്കാന്‍ തുടങ്ങിയ സത്യം ഒരു തേങ്ങലോടെ ആണ് ത്രെ അമ്മ ഏറ്റു വാങ്ങിയത്... മഞ്ചാടി മരങ്ങള്‍ മൌനഗാനങ്ങള്‍ മൂളി... അമ്പല കുളവും സര്‍പ്പക്കാവും പുനര്‍ജനി തേടി... ഇരുളില്‍ അമ്മയുടെ തേങ്ങല്‍ ചിതറി തെറിച്ചു കൊണ്ടിരുന്നു...
"കുട്ടികളുടെ വിവാഹം ഇനിയും നീട്ടണോ ...? കര്‍ക്കിടകം കഴിഞ്ഞാല്‍ അങ്ങ് നടത്താം അല്ലെ... എന്തിനാ അതിപ്പോ വെറുതെ നീട്ടി വെച്ചിട്ട്... എന്നായാലും വേണ്ടത് അല്ലെ..." പുറത്തെ കോലായില്‍ അമ്മയുടെ അച്ഛന്‍ പറഞ്ഞ വാചകം ഇന്നും മുത്തശ്ശി പറയും...

എല്ലാം നേരെ ആകും എന്നാ പ്രതീക്ഷയോടെ മഞ്ചാടി മരങ്ങളെ താലോലിക്കാന്‍ എത്തിയ അമ്മയെ കാത്തു പകുതി ബോധാതിലനെങ്കിലും അച്ഛന്‍ പാടിയാ വരികള്‍ അമ്മയുടെ ഡയറി താളുകളില്‍ ചിതലരിക്കാതെ എന്നും മൂളികൊണ്ടിരുന്നു... യാഥാര്‍ത്യങ്ങള്‍ ഒന്നും അറിയാതെ...
" പൂ നിലാവേറ്റു നീ എന്‍ കയ്യില്‍ ചാഞ്ഞതും
നിന്‍ ചെവിയില്‍ എന്‍ ശ്വാസം പതിച്ചതും
നീയാം വികാരമെന്‍ എന്‍ ജീവമായ് മാറിയതിനു
ആരുണ്ട്‌ സാക്ഷിയായ്....."

ദിവസങ്ങള്‍ ഉതിര്‍ന്നു വീണു കൊണ്ടിരിന്നു.... "അറിഞ്ഞോ , മഠംത്തിലെ അമ്മെ ദേവന്‍കുട്ടി അമ്പലപറമ്പിലെ ആല്‍ ചോട്ടിലാനുത്രേ ഇപ്പൊ കിടത്തം.. കഞ്ചാവും മയക്കുമരുന്നും ഒക്കെ ഉണ്ട് എന്നാ ആളുകള്‍ പറയുന്നത്...." അടുക്കള കോണില്‍ നിന്ന് ജാനകി മുത്തശ്ശിയോട് പറയുന്നത് കണ്‍കോണില്‍ ഒരു ഞെട്ടലോടെ അമ്മയും കേട്ടു.....

"ഇങനെ ഒക്കെ ആണെങ്ങില്‍ ബന്ധം അങ്ങോട്ട്‌ വേണ്ട എന്ന് വെക്കാം .. അവളുടെ ഭാവി കൂടി നോക്കണ്ടേ... കഴിഞ്ഞത് ഒക്കെ ഒരു കഥ പോലെ അങ്ങട് മറക്കാ... ദേവന്റെ അച്ഛനോട് ഞാന്‍ പറയാന്‍ പോവാന്..അവളെ പറഞ്ഞു മനസ്സിലാക്ക്..." അച്ഛന്റെ ഉഗ്ര ശബ്ദം വലിയ ഇടനാഴികുള്ളില്‍ ഇരുന്ന അമ്മയും കേട്ടു... മനസ് അപ്പോളേക്കും ഒരു മാതൃ ഹൃദയത്തിന്റെ തയ്യാറെടുപ്പിലായിരുന്നു.... പൊക്കിള്‍ കോടി അറുത്തുമാറ്റി ഒരു പുതു ജീവന്‍ ഒരു പ്രണയ സക്ഷത്കര്തിന്റെ അവകാശി ആയി വരാന്‍ തയ്യാറെടുക്കുന്നു...ഒരു ഞെട്ടലോടെ ആണെങ്കിലും മുത്തശ്ശി അത് സ്വീകരിച്ചു ... അച്ഛനെ ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു...





"അവിടേക്ക് പായുവാന്‍ ചിറകില്ല നിന്‍ ചിന്ത അലയുന്ന നിന്‍ നൊമ്പരത്തില്‍ , പിന്നിട്ടു പോന്നതാം വീഥിയില്‍ നിന്‍ ഓര്‍മ പിന്നെയും പിന്നെയും പിന്‍ വിളിക്കെ ....ചിന്തകള്‍

No comments:

Post a Comment