Wednesday, March 7, 2018

നാടോടിയാണിവൾ


-->
നാടോടിയാണിവൾ
*******************

<!-- Google Tag Manager (noscript)
-->
ആരും തുറിച്ച് നോക്കല്ലേ 
ഇവളെയിനി ആരും തുറിച്ചു നോക്കല്ലേ 
ഊരില്ല പേരില്ല നാടോടിയാണിവൾ 
പാൽ ചുരത്താനൊന്നുമില്ലാത്ത മുലയിൽ പാൽമണം തേടുന്ന പൈതലിൻ  പശിയകറ്റാനായ് ഒരുപിടിച്ചോറിന്റെ കളവിനു പിടിക്കപെട്ടവൾ 
കാലന്റെ വേഷത്തിൽ 
കലികാല സന്തതികൾ 
കോലങ്ങൾ തുള്ളുമ്പോൾ 
ചുറ്റിലും ആർത്തു പുലഭ്യം പറയുമ്പോൾ തന്നോമൽ കുരുന്നിനെ  നെഞ്ചോട് ചേർത്തൊന്നുറക്കെ കരയുവാൻ പോലുമാകാതെ
പിടഞ്ഞു പിടഞ്ഞവൾ മൃതിയെ പുൽകുമ്പോൾ പുതിയൊരു സെൽഫിയവിടെ വൈറൽ ആകുന്നു 

തുടയുടെ മുകളിലായ് തെന്നി കിടക്കുന്ന തുണിയുടെ നീളമളക്കുന്ന കണ്ണുകൾ 
പാതി പുറത്തായ മുലയിൽ കടിക്കുന്ന കുഞ്ഞിന്റെ  കണ്ണിലെ കണ്ണീരു കാണാതെ അവളുടെ മാറിൽ തറക്കുന്ന ശവംതീനി കണ്ണുകൾ !
ആരും തുറിച്ചു നോക്കല്ലേ ഇവളെയിനി ആരും തുറിച്ചു നോക്കല്ലേ 

വിശപ്പിന്റെ വിളിയിൽ ചെയ്തൊരാ പിഴവിന് ജീവന്റെ പിഴയിട്ട അധമരെ  എതിരിടാൻ കൊടിയില്ല കോടികളില്ലെന്റെ  കൈകളിൽ 
പഴംതുണ്ടു പോലൊരീ മഷിതണ്ടു മാത്രം 
തല കുനിക്കുന്നു ഞാൻ മാപ്പിരക്കുന്നു
നീ തനിച്ചാക്കിയൊരാ അനാഥനെയോർത്ത് !

...............
അഖിൽ

Saturday, February 17, 2018

ഇൻക്വിലാബുകൾ വിൽക്കുവാൻ ഉണ്ടിവിടെ!!!

ഇൻക്വിലാബുകൾ
വിൽക്കുവാൻ ഉണ്ടിവിടെ !!
***********************

ഇൻക്വിലാബുകൾ വിൽക്കുവാൻ ഉണ്ടിവിടെ !
ഇൻ ക്വിലാബിന്റെ മക്കളെ കേട്ടുവോ
ഇൻ ക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ !
മരുപ്പച്ച പൂക്കുമീ മണൽകാടുകൾക്കുള്ളിൽ ഇൻക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ !
ജീവിതപച്ചയിലേക്കെത്തി നോക്കുവാൻ ഇന്നലെകളിൽ നെഞ്ചിലോരൂറ്റമായ്  ആർത്തു വിളിച്ചൊരാ ഇൻക്വിലാബുകൾ വിൽക്കുവാനുണ്ടിവിടെ !

നെഞ്ചിലാരോ കനൽ കുന്നു കൂട്ടുമ്പോളും
ഉള്ളു പൊള്ളി പിടഞ്ഞു തീരുമ്പോളും
ചങ്കുപൊട്ടുമാറുച്ചത്തിൽ വിളിച്ചൊരാ ഇൻക്വിലാബുകൾ  വിൽക്കുവാനുണ്ടിവിടെ  !
ഇന്നലെയെന്റെ അച്ഛനെയൂറ്റി
കീശ വീർപ്പിച്ചോരാ  നേതാക്കളുണ്ടിവിടെ  !
കോടികൾ കൊണ്ടു കൊടിമരം തുന്നുവാൻ തൻ അച്ഛനെ വിറ്റ  സഖാക്കളാം മക്കളുണ്ടിവിടെ !
 ഇന്ക്വിലാബിന്റെ മക്കളെ കേട്ടുവോ ഇന്ക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ !

കാരിരുമ്പിൻ കരുത്തല്ല , പൊള്ളുന്ന വെയിലേറ്റ് കറുത്തവർ
കോരനും , കോമനും , ചീരുവും , ചിരുതയും
നല്ല നാളേക്കായ് സ്വപ്നങ്ങൾ കണ്ടുറക്കെ  വിളിച്ചോരാ ഇന്ക്വിലാബുകൾ വിൽക്കുവാനുണ്ടിവിടെ !
എണ്ണി വെട്ടി ചോര ചീന്തുന്നൊരാ
പാർട്ടി വളർത്തുവാൻ  ആശയം വിൽക്കുന്ന ഇന്ക്വിലാബിന്റെ മക്കളെ കേട്ടുവോ
ഇന്ക്വിലാബുകൾ വിൽപ്പനക്കുണ്ടിവിടെ !
കോടീശ്വരൻമാർ  വരിയായി നിൽക്കുവിൻ ഇന്ക്വിലാബുകൾ വിൽക്കുവാനുണ്ടിവിടെ !!!!

-അഖിൽ ജയചന്ദ്രൻ
__

Monday, February 5, 2018

ഇര

ഇര
*************
പതഞ്ഞൊഴുകുന്ന  തോടിനരികിൽ ചൂണ്ടയിൽ ഞാഞ്ഞൂൽ  കോർക്കാൻ നോക്കുവായിരുന്നു അമ്മു . തോട്ടിലൂടെ ഒഴുകുന്ന കലക്കവെള്ളത്തിൽ നിന്നും മീനുകൾ അവളെ തലപൊക്കി നോക്കി . അമ്മയും അച്ഛനും വരുമ്പോളേക്കുമിന്നു രണ്ടെണ്ണത്തെയെങ്കിലും പിടിക്കണം .. ആ ചെക്കന്മാർക്കൊക്കെ എത്രയാ കിട്ടുന്നെ . ഇന്നലെ ആണ് ഞാഞ്ഞൂലിനെ കോർക്കുന്ന വിദ്യയവൾ പഠിച്ചെടുത്തത് . ഞാഞ്ഞൂലിനെ പിടിക്കാൻ പെട്ട പാട് .. മുത്തശ്ശിയുടെ ചീത്ത വേറെയും ..

ചൂണ്ടൽ തോട്ടിലേക്ക് ഇട്ടവൾ  കാത്തിരുന്നു .അമ്മയെങ്ങാൻ ഇത് കണ്ട്  വന്നാലിന്നു തീർന്നു . "പെണ്ണ് അഞ്ചാം ക്ലാസ്സിലാണെന്നു ഒരു ബോധോം ഇല്ല..ആകെ കിട്ടുന്ന ശനിയും ഞായറും  വല്ലതും പഠിച്ചൂടെ " എന്നൊക്കെ പറഞ്ഞു തുടങ്ങും . അപ്പോളും അച്ഛൻ ആണ് പറയാ "അവൾ കളിച്ച നടക്കട്ടെടീ  ഇപ്പൊ ഓടിച്ചാടി നടന്നില്ലെങ്കിൽ ഇനിയെപ്പോളാ ?" അത് കേൾക്കുമ്പോ അമ്മയൊന്നു ഒതുങ്ങും ..
മുത്തശ്ശി  അതാ  ഗേറ്റിന്റെ അവിടെ വന്നു എത്തി നോക്കുന്നുണ്ട് . " ഡീ അമ്മുവേ നീയിങ്ങട്  വന്നാ പെണ്ണെ . ഈ നാട്ടുച്ചക്ക് ആ തൊട്ടിന്റെ അടുത്ത പോയി നിൽക്കാതെ "..
"മുത്തശ്ശി ഉറങ്ങിക്കോ ഞാൻ വേഗം വരാം ട്ടോ " .. എന്ന് പറഞ്ഞവൾ ചൂണ്ടയിലേക്ക് നോക്കി ... എന്തോ കൊളുത്തി വലിക്കുന്നുണ്ട് . .."ആഹ് കുഞ്ഞി പരൽ ആണല്ലോ "  അവൾ ചൂണ്ടൽ വലിച്ചെടുത്തു  അതിനെ പിടിച്ചു ഹോർലിക്‌സ് കുപ്പിയിലാക്കി ..

വീണ്ടും ഞാഞ്ഞൂൽ ചൂണ്ട തോട്ടിലേക്ക് ആഞ്ഞെറിഞ്ഞു .. ആരൊക്കെയോ നടന്നു വരുന്നുണ്ട് .. ചൂണ്ട എറിയുന്നതും നോക്കി ഒരാൾ അടുത്തു നിന്നു .." ഞാൻ  മോൾക്ക് മീനി നെ പിടിച്ചു  തരണോ "
അവളാ ചൂണ്ടൽ മടിച്ചു മടിച്ചു ആണെങ്കിലും അയാൾക്ക് നീട്ടി .. " വല്യ ആൾക്കാർ ചൂണ്ടയിടുമ്പോ വല്യ മീൻ കിട്ടിയാലോ ?"
അയാൾ അവളുടെ പേരും വീടുമൊക്കെ അന്വേക്ഷണം നടത്തി .
" അമ്മൂ ന്നാ എല്ലാരും വിളിക്കാ .. പക്ഷെ സ്കൂളിലെ പേര് മാളവിക ന്നാ" വളരെ നിഷ്കളങ്കമായി അവൾ പറഞ്ഞു ..
"അങ്കിൾ മോളെ  ചൂണ്ടൽ ഇടാൻ പഠിപ്പിക്കണോ .. നീട്ടിയെറിഞ്ഞാൽ വല്യ മീൻ വന്നു കൊത്തും " അയാൾ അവളെ ചേർത്തു പിടിച്ചുകൊണ്ട് ചൂണ്ടയെറിഞ്ഞു ..

**********************
" ഡീ അമ്മുവോ , ഇനി ഈ വയസാം കാലത്തു നീയെന്നെ കൊണ്ട് വടി എടുപ്പിക്കും " ..മുത്തശ്ശി വിളിക്കാൻ തുടങ്ങി കുറെ നേരമായി.. തോട്ടിനരികിൽ  ഹോർലിക്‌സ് കുപ്പിയിലെ പരൽമീൻ ചത്തമലച്ചിരുന്നു .. പ്ലാസ്റ്റിക് കവറിലെ മണ്ണിരകളൊക്കെ രക്ഷപെട്ട് കഴിഞ്ഞു . ചൂണ്ട തോട്ടിൻ കരയിൽ അനാഥമായി കിടക്കുന്നു .  അച്ഛനുമമ്മയും വന്നു .. നാട്ടുകാരും വീട്ടുകാരും എല്ലാവരും തിരഞ്ഞോടുവിൽ കുറച്ചകലെ ആയി കൈതക്കാടുകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന നഗ്നയായ അമ്മു ..പാദസ്വരത്തിൽ  ഒഴികെയെത്തുന്ന വെള്ളം ചെറിയ ചിതമ്പലുകൾ ഉണ്ടാക്കി .. ദേഹം മുഴുവൻ മാന്തി പൊളിച്ച പാടുകൾ ..  "ജീവനുണ്ട് .." ആരൊക്കെയോ പറയുന്നു .

പത്രത്താളുകളിൽ പുതിയ കോളം വാർത്ത വന്നു . " പുത്തനെല്ലുർ പീഡന കേസ്സ്  - അഞ്ചാം ക്ലാസ്സിലെ  വിദ്യാർത്ഥിനി ആണ്  ഇരയായത് ".
ദിവസങ്ങളും മാസങ്ങളും തീർന്നു .പ്രതീക്ഷയുടെ അവസാനശ്വാസവും നിലച്ചുകൊണ്ട് അമ്മു പോയപ്പോളേക്കും പത്രത്താളുകളിൽ ഇരകളുടെ എണ്ണം കൂടി കൊണ്ടിരുന്നു .. ഇരകളുടെ പേരുകൊണ്ട് പല സ്ഥലങ്ങളും  പത്രത്താളുകളിലും ചാനലുകളിലും പ്രസിദ്ധവുമായി .. ഇരകൾ തുടർന്ന് കൊണ്ടേയിരിക്കുന്നു ..


Preeja Akhil 

പ്രണയം ഒരു നേർകാഴ്ച

പ്രണയം ഒരു നേർക്കാഴ്ച
******************************

പ്രണയം അവന്

പ്രണയമവനൊരു     ലഹരിയാണ്..
മനസ്സിൽ നിന്നും ശരീരത്തിലേക്ക്    കെട്ടുപിണഞ്ഞ  വഴിത്താരകൾ സമ്മാനിക്കുന്ന ഉന്മാദം!

പ്രണയമവനൊരു സഞ്ചാരമാണ് ..
അവനിൽ ഒരു  നീരുറവയായി   പതിയെ പുഴയായി ഒടുവിൽ  അവളിൽ പതിക്കുന്ന കടൽ!

പ്രണയമവനൊരു ചിലന്തിവലയാണ്..
ആളൊഴിഞ്ഞ കോണിൽ പതിയിരുന്നവളെ വലിഞ്ഞു മുറുക്കി നിശ്ശബ്ദയാക്കുന്ന ചടുലത !

പ്രണയമവനൊരു  ചൂതാട്ടമാണ് …
ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്ന നെറികേടിന്റെ വഞ്ചനയുടെ പ്രത്യയശാസ്‌ത്രം!

പ്രണയമവനൊരു  ആഘോഷമാണ് ..
സിരകളിൽ പെരുമ്പറ കൊട്ടി ദ്രുതതാളമായ് പിടഞ്ഞു തീരുന്ന ജീവന്റെ
ആസുരത!

പ്രണയമവനെ തീവ്രവാദിയാക്കി !
തന്റെ ചിന്തകളും വിശ്വാസങ്ങളും മാത്രമാണ് ശെരിയെന്നു ചിന്തിക്കുന്നൊരു പ്രണയവാദി ..

പ്രണയം അവൾക്ക്
പ്രണയമവൾക്കൊരു വേദനാസംഹാരിയാണ് ...
ഹൃദയത്തിലേറ്റ മുറിവിന്റെ ആഴങ്ങലിൽനിന്നവളെ കൈപിടിച്ചുയർത്തുന്ന മാന്ത്രികസ്പർശം !

പ്രണയമവൾക്കൊരു  കളിപ്പാട്ടമാണ് ..
പല വർണ്ണങ്ങളിൽ മഴവില്ലു തീർക്കുന്ന ഉള്ളു പൊള്ളയായ ഒരു
നീർക്കുമിള !

പ്രണയമവൾക്കൊരു നെടുവീർപ്പാണ്
ശൈത്യകാലത്തെ നനുത്ത പ്രഭാതത്തിലെ കട്ടിപ്പുതപ്പിനുള്ളിൽ ഒരായിരം കഥകൾ മെനയുന്ന മൗനത്തിന്റെ താളം !

പ്രണയമവൾക്കൊരു ഇത്തിൾകണ്ണിയാണ്
അവളിൽനിന്നുയിർകൊണ്ട്  അവളുടെ നീരൂറ്റികുടിച്ചവളെ  ഇല്ലാതെയാക്കുന്ന
ആത്മവഞ്ചന  !

പ്രണയമവൾക്കൊരു തുരുത്താണ്‌
നൊമ്പരങ്ങളുടെയും മോഹഭംഗളുടെയും  കടൽ താണ്ടിയെത്തുമ്പോൾ
അകലങ്ങൾ കൂടുന്ന മരീചിക!

പ്രണയമവളെ   മാറാരോഗിയാക്കി !
അവളിലെ അവളെ അവൾ  പോലുമറിയാതെ ചിതയലേക്കെത്തിച്ച 
പ്രണയരോഗി!!


Akhil  Jayachandran

Tuesday, November 28, 2017

സിന്ദൂരരേഖ

മുറിവേറ്റ മനസ്സിന്റെ
കോണിൽ നിന്നുതിരുന്ന
രുധിരമൊരു തീനാളമായ്
നിന്റെ സിന്ദൂരരേഖയിൽ
വീണു പൊള്ളുമ്പോൾ
അറിയുക
നീയായിരുന്നെനിക്കായിരം
മധുചഷകങ്ങളൊന്നിച്ചു
നൽക്കത്തോരാ ഉന്മാദലഹരി
താനേ കറങ്ങുന്ന പമ്പരം പോലെ ഞാൻ
നൂലറ്റു പോയോരാ കളിപ്പട്ടമായി നീ
എന്നിൽനിന്നകലേക്ക്
തെന്നി തെറിച്ചുവോ
ഉയിർത്തെഴുന്നേക്കുക
മൂന്നു നാൾക്കപ്പുറം
നീ ജീവരക്തം  നൽകി
ഉയിരേറ്റ ജ്വാലയിൽ
ഉരുകിയൊന്നാവണം 
എനിക്കുനിൻ പാതിയായ്
......
അഖിൽ

നിഴൽകൂത്ത്

നിഴൽകൂത്ത് 
**************

മൗനം മുഴങ്ങുന്ന ഇരുളിൽ ആണിന്നു  ഞാൻ ... അക്ഷരങ്ങൾക്ക് പോലും  മനസ്സിലെ പൂപ്പൽ ബാധിച്ച പോലെ ..
കണ്ണിന്റെ  ഞെരമ്പുകളിൽ ഇപ്പൊ ചെമപ്പ് നിറം മങ്ങിയിരിക്കുന്നു ... വീടിന്റെ മുകളിലെ  അറയിൽ ആനന്ദ് മേഘങ്ങളാൽ  മറക്കപ്പെടുന്ന ചന്ദ്രനെ  നോക്കിയിരുന്നു ..

സുഗതകുമാരിയുടെ രാത്രി മഴ ചുമരിലെ സ്‌പീക്കറിലൂടെ പെയ്തിറങ്ങുന്നു ... ചുമരിനു ചുറ്റും പുസ്തകങ്ങൾ മാത്രം ...  ഇതവൾടെ സ്വപ്നം ആയിരുന്നു ..
കൗമാരത്തിലും യൗവനത്തിലും അക്ഷരങ്ങൾ കുഴിച്ച മൂടിയ അവളുടെ വലിയ സ്വപ്നം ..

" ആനന്ദ് ..ഒരുനാൾ ഈ ലോകത്തു എന്റെ എല്ലാ കടമകളും ചെയ്‌തു തീർത്തു എനിക്കെന്റേതായ ഒരു ലോകത്തിലേക്ക് ഒതുങ്ങണം .. ഒരു വലിയ ഹാൾ.. എപ്പോളും കവിതകൾ മാത്രം മുഴങ്ങുന്ന സ്‌പീക്കറുകൾ .. ഹാളിനെ ചുറ്റിമുഴുവൻ അലമാറകൾ .. അവിടെ മുഴുവൻ പുസ്തകങ്ങൾ..മുകളിൽ നിറയെ ചില്ലോടുകൾ ... മുറിയിൽ ഒരു ചാരുകസേര  മാത്രം ... അതിൽ  കിടന്നു മുകളിലേക്ക് നോക്കുമ്പോ എനിക്ക് നിലാവ് കാണണം .. മഴനൂലുകളുടെ  പ്രണയവും ഇടിമിന്നലിന്റെ രൗദ്രതയും കാണാൻ .. അക്ഷരങ്ങളെ പ്രണയിച്ചു  പ്രണയിച്ചു  അങ്ങിനെ കിടക്കണം .. ഒരുപക്ഷെ  എന്റെ അവസാന ശ്വാസം ആ സമയത്താണെങ്കിൽ  അതാകും ഏറ്റവും വലിയ സന്തോഷം .."

ചിലപ്പോൾ അവൾ പ്രാന്ത് പുലമ്പുന്ന പോലെ തോന്നിയിട്ടുണ്ട് ..  പക്ഷെ അവൾ എന്തെന്ന് അറിയുന്ന ഓരോ നിമിഷവും ഞാനറിഞ്ഞ സത്യം അവളിൽനിന്നൊരു പറച്ചുനടൽ  എനിക്കിനി ഉണ്ടാകില്ലെന്നായിരുന്നു ...
 അവളെന്റെ ആരാണ് ? ഒരുപാട് തവണ സംസാരിച്ച വിഷയം ..
 " നമ്മുടെ ബന്ധത്തെ പ്രണയമെന്നോ കാമമെന്നോ സൗഹൃദമെന്നോ ഒന്നും വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ആനന്ദ് ..നിന്റെ എല്ലാമായി  ആരുമല്ലാതെ ഇരിക്കാൻ ഞാൻ ഇഷ്ടപെടുന്നു .. തിരിച്ചും ... നമുക്കിങ്ങനെ പരസ്പരം ഒരു ബന്ധവുമില്ലാത്ത ബന്ധം ആയി തുടരാം ..എന്റെ വട്ടുകൾക്ക് കൂട്ടാകാൻ ഒരാൾ .. അത്രയും മാത്രം !"

അവളെന്നെ വേരുകൾ പടർന്നു പടർന്നു ഒടുവിൽ  അവളിൽ മാത്രമാകുക ആയിരുന്നു ഞാൻ .. അവളുടെ സ്വപ്നങ്ങൾക്ക് പിറകെ  അവളെക്കാൾ മുന്നിൽ ...
ഇടക്കെപ്പോളോ വലിയ ഒരു  നിശബ്ദത നൽകി അവൾ ഒഴിഞ്ഞു മാറി.. പിന്നെയുള്ള ഒരേ ഒരു മെസ്സേജ് ഇതായിരുന്നു ...
കീമോ കഴിഞ്ഞു .. ഇനിയൊരു പുനർജ്ജനി അറിയില്ല ...
പണ്ടെന്നോ നമ്മൾ കേട്ട് കരഞ്ഞ പാട്ടിലെ വരികൾ എന്നെ വേട്ടയാടുന്നു ..

"മരണമെത്തുന്ന നേരത്ത നീയെന്റെ അരികിൽ ഇത്തിരി നേരമിരിക്കണേ ....
ഒടുവിലായക ത്തേക്കെടുക്കുന്ന  ശ്വാസത്തിൽ നിന്റെ ഗന്ധമുണ്ടാകുവാൻ "

ഒടുവിൽ ഒന്നുമുണ്ടായില്ല .. യാത്രപോലും പറയാതെ ഒരു യാത്ര ...
പട്ട് വിരിച്ചു  നാക്കിലയിൽ കിടത്തിയ അവളുടെ മുഖം ഒന്ന് കണ്ടു .. തിരിഞ്ഞു നടന്നു .. അവസാന ശ്വാസം വരെയും കാത്തിരുന്നു കാണും .. അവളുടെ ജീവിതത്തിൽ വേരൂന്നി  ഇപ്പൊ ഞാൻ ..


മുറിയിലാകെ "നന്ദി"യിലെ വരികൾ  മുഴങ്ങുന്നു  " ദൂരെയാരോ കൊളുത്തി നീട്ടുമാ
ദീപവും നോക്കി ഏറെ ഏകനായ്
 കാത്തു വെക്കുവാൻ ഒന്നുമില്ലാതെ
തീർത്തു ചൊല്ലുവാൻ അറിവുമില്ലാതെ
പൂക്കളില്ലാതെ പുലരിയില്ലാതെ ....."

ദൂരെ നിലാവ് പെയ്തിറങ്ങി മാഞ്ഞിരുന്നു ..

Preeja Akhil



കടപ്പാട് ..  വരികൾ  "നന്ദി " _സുഗതകുമാരി
" മരണമെത്തുന്ന നേരത്തു " -റഫീഖ് അഹമ്മദ്

Monday, December 1, 2014

നീ വെറുമൊരു വേശ്യ




"ആരുമല്ലാതെയാക്കുവാൻ വെമ്പി  നീ ആട്ടി ഇറക്കി 
ഇരിക്ക പിണ്ഡം വെക്കവേ...
 പിഴുതെറിയപെട്ടൊരാ 
ഹൃത് കൊണിലൊരു വേശ്യയായ് 
എരിഞ്ഞമരട്ടെ ഞാനെൻ സിന്ധൂരരേഖയിലെ 
അവസാന ചുമപ്പുമായും മുൻപേ ...
ഉള്ളിലെവിടെയോ  ഒരു കൊച്ചു കുഞ്ഞിന്റെ  തേങ്ങൽ..
നിന്റെ ശരീര സ്പർശമേൽക്കാതെ  എന്റെ മനസാം
  ഗർഭപാത്രത്തിലെന്നെ  പിറന്ന
ഒരു വേശ്യതൻ സന്തതി !!
കാത്തിരിക്കാൻ സ്നേഹമിനിയും ഓതി
പിറകെ ഒരിറ്റു സ്നേഹത്തി നായ്‌
അലയുമ്പോൾ പുഴുവരിച്ചോരെൻ
മിഴികൾ നോക്കി നീ ഓതുന്നു
നീ വെറുമൊരു വേശ്യ...
പ്രണയ ഭാവങ്ങളരുതാത്തവൾ
കണ്ണുനീരും....
"




പിൻ കുറിപ്പ് : ശരീരം മാത്രമല്ല മനസ്സു പങ്കു വെച്ചവളും വേശ്യ അല്ലെ? ശരീരത്തേക്കാൾ പരിശുദ്ധി മനസ്സിനെങ്കിൽ ???


Saturday, April 19, 2014

ഒരു 3rd Rate Love Story

ഒരു 3rd Rate Love Story
...............................................

ഞാൻ കണ്ട ജീവിതത്തിലെ ഒരു കാഴ്ച 
                                                                                     



സ്ഥലം ചെന്നൈ മരീന ബീച്ച്...ആർത്തലച്ചു  വരുന്ന തിരമാലകൾ അവന്റെ  കാൽ വെള്ളയെ നനയിച്ചു  കൊണ്ടിരുന്നു...മണൽ തരികൾ അവന്റെ വിരലുകളെ  മുറി വേൽപ്പിക്കും  എന്ന് തോന്നി.... 
കാലിനിപ്പോളും നല്ല വേദന....മഴയുടെ മിഴിവെട്ടം കണ്ടാകണം ബീച്ച് ഏകദേശം കാലി ആയി തുടങ്ങി... അവിടെ ഇവിടെ ആയി ഓരോ ആളുകള്...
ജീവിതത്തിന്റെ പല പല മുഖങ്ങൾ .... പലരുടെ മുഖത്തും നെടുവീർപ്പുകൾ ആണ്...എന്തിനെന്നറിയാത്ത ജീവിതത്തിന്റെ പതര്ച്ചകൾ...

കടലിനെ നനയിച്ചു  കരയിലേക്ക് മഴ നൂലുകൾ പെയ്തിറങ്ങാൻ തുടങ്ങി...
മഴക്കിപ്പോൾ നഷ്ടത്തിന്റെ ഭാവം ആണ്... അവന്റെ മുഖത്ത് ആഞ്ഞടിച്ച മഴത്തുള്ളികളിൽ അവൻ അവന്റെ കണ്ണുനീര് മറച്ചു പിടിച്ചിരുന്നു... മണൽ താളിൽ അവൻ വരച്ച പ്രണയം എന്നെ കടലെടുത്തിരുന്നു ....അവളുടെ കയ്യും പിടിച്ചീ നഗരം ചുറ്റി ചുറ്റി ഒടുവിൽ ഈ ബീച്ചിൽ കാൽ കഴച്ചവൻ ഇരിക്കുമ്പോൾ ആ കാൽ വെള്ള താഴുകിയിരുന്ന കൈവിരലുകൾ....ആ കണ്ണുകളിലെ പ്രണയം വറ്റി വരണ്ടുനങ്ങാൻ തുടങ്ങിയ വേനല്കാലം അവന്റെ മനസ്സില് ഇല്ല .... ചുംബനമഴ  ചൊരിഞ്ഞ ചുണ്ടുകളിലെ നനവ്‌ എന്നെ ഉണങ്ങിയിരുന്നു...അലയാൻ തുടങ്ങി നാൾ ഏറെ ആയിരിക്കുന്നു.... 
വഴിത്തിരിവ് തേടിയുള്ള അലച്ചിൽ... അവന്റെ വെള്ളിനിറം പൂശിയ കണ്ണുകൾ ആരെയോ തേടി നടക്കുക ആയിരുന്നു...
ബീച്ച് ഏറെകുറെ  ശാന്തമായി.....മഴയിൽ മുങ്ങി കുളിച്ചു അവനും അവന്റെ നഷ്ടപ്രണയവും  മാത്രം....
ഈ നഗ്നമായ ലോകത്തെ ആരെ ഞാൻ വിശ്വസിക്കും... ആരോട് ഞാൻ എന്റെ സങ്കടം പറയും.... പണ്ടെന്നോ അവരുടെ പ്രണയത്തിന്റെ താളമായിരുന്ന  ആ കവിത യിലെ വരികളോട് അവനു പുച്ഛം തോന്നി....


" ഓർമയിലേക്ക് ചുരുങ്ങി ഞാൻ നഗ്നനായ് 
ച്ചുടലയിലെക്ക് ചരിക്കുന്ന ജീവന്റെ ചക്രമൊടിഞ്ഞു കിതക്കും ശകടമായ് 
ഇന്ധനം വാര്ന്നു കിടക്കുമ്പോൾ 
തന്നന്ഗുലം  കൊണ്ടെൻ നിർലഞ്ജ പൌരുഷം തഴുകി തളര്ന്നവൾ  ഉപ്പളം പോലെന്റെ അരികിൽ  കിടന്നു ദാഹിക്കുന്നു വേഴാമ്പലായ് ........"

ആരോ തന്നെ തിരിഞ്ഞു നോക്കി പോകുന്നതവൻ  കണ്ടു... നരവീണ മുടിയും ഇടുങ്ങിയ കണ്ണുകളും.. കുറെ മുന്നിലേക്ക്‌ പോയി അയാൾ അതാ തിരിച്ചു വരുന്നു....എന്റെ ചുമലിൽ കൈ വെച്ചൊരു ചോദ്യം "kya huva betta.....???"

ആ ചോദ്യം ആരെങ്കിലും ചോദിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിക്കാൻ തുടങ്ങി ആഴ്ചകൾ പിന്നിട്ടിരിക്കുന്നു.... ഒരു കാലടി ഒച്ച പോലും കേള്പ്പിക്കാതെ ദൈവ ദൂതനെ പോലെ ഒരാൾ....... ഒരൊറ്റ ശ്വാസത്തിൽ മിഴിനീരിലൊപ്പി  എന്റെ കദന കഥ  (  ?  :)   ) മുഴുവനും പറഞ്ഞു..... അവന്റെ വ്യസനത്തിന്റെ ചൂടറി ഞ്ഞാകണം  അവന്റെ നെഞ്ചു തഴുകി ശിരസ്സ്‌ തഴുകി അയാള് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.... മഴത്തുള്ളികളിൽ പൊതിഞ്ഞ അവനെ അയാള് ഒരു വൃക്ഷച്ചുവട്ടിലേക്ക് നയിച്ചു... അനുസരണയുള്ള ഒരു കൊച്ചു കുട്ടിയെ പോലേ അവന്റെ വേദന പുലംബി കൊണ്ടാവൻ  നടന്നു....ഉറവ വറ്റാത്ത തന്റെ സ്നേഹത്തെ തട്ടി മറിച്ചവൾ വേറെ ഒരാളുടെതായത് മുതൽ എല്ലാം അവൻ നെഞ്ചിടിപ്പോടെ പറഞ്ഞു... ആ വയസന്റെ ആശ്വസിപ്പിക്കലിനു ഒരു കുളിർ കാറ്റിന്റെ ലാഘവം ഉണ്ടായിരുന്നു... ചെറുതായി വന്നു വേദനകൾ ഈടു വാങ്ങുന്ന ഇളം തെന്നൽ...
ദൈവത്തിന്റെ പ്രതിരൂപമായി അവനായളെ കണ്ടു....
അയാളുടെ ചുമലിൽ തല വെച്ചവൻ കിടന്നു തേങ്ങി.....( എന്റെ നായകൻ Emotional  ആണ്... ക്ഷമിക്കുക..)


തലോടലുകളുടെ ഭാവ പകർച്ച അവനു തിരിച്ചറിയാനായത് അയാളുടെ ചോദ്യത്തിലൂടെ ആയിരുന്നു.... "Are You Social???"....... അവൻ മറുപടി പറഞ്ഞു...."Yes I m "....... 
അയാൾ ചോദിച്ചു " Can we have some FUN together????" ... അയാളുടെ വിരലുകളുടെ ചലനം സർപ്പത്തിന്റെ പുളയലുകളാ യവനു തോന്നി...ഒരു ഞെട്ടലോടെ ആ കൈ അവൻ തട്ടി മാറ്റി......"Please Leave me alone....".. വളരെ ലളിതമായ ചിരിയോടെ അയാള് പറഞ്ഞു " Things will come and go... but life has to go on....."

ഒരു ഭാവ പകർചയും കൂടാതെ നടന്നു നീങ്ങിയ അയാൾക്കും അവന്റെ പ്രണയിനിക്കും ഒരേ താളമായിരുന്നു..... ഒരേ വികാരവും.....

"Urekka...... Urekkaa " എന്നു വിളിച്ചു വേണമെങ്കിൽ എന്റെ നായകനു ആ മണൽ പരപ്പിലൂടെ ഓടാമായിരുന്നു...... പക്ഷെ അവന്റെ കണ്ണിൽ ജീവിതത്തിന്റെ ഒരു വേറിട്ട താൾ മറഞ്ഞു കഴിഞ്ഞിരുന്നു.... ശാന്തമായ തിരമാലകൾ പോലെ.......



ഒരുപാടു നാളുകൾക്കു ശേഷം അവൻ അവളെ കണ്ടു മുട്ടി....അവനു വേണ്ടി കാത്തു നില്ക്കുക ആയിരുന്നു അവൾ...... " Sorry.. I want to be back ... Hope U can understand U.."

അവൻ അവളോട് ചിരിച്ചു കൊണ്ട് പറഞ്ഞു.... " എനിക്ക് ഇനിയും നിന്നെ അറിയണമെന്നില്ല... ഇനിയും ഞാൻ നിന്നെ മനസ്സിലാക്കിയാൽ എന്നിലെ പ്രണയം  മരിച്ചു പോകും...."




കടപാട് : ഈ കഥയിലെ നായകനോട്.... എന്റെ നല്ല സുഹൃത്തിനോട്....

പിന്നെ കവിതയിലെ വരികൾ കടം എടുത്തതിനു... ശ്രീ  അനിൽ പനചൂരന്റെ "ഒരൂ മഴ പെയ്തെങ്കിൽ"






Monday, April 14, 2014

ഹൃദയരേഖകള്‍



ജയിലഴികല്‍ക്കിടയിലൂടെ വെളിച്ചം അരിച്ചിറങ്ങി കണ്ണില്‍ കുത്തി നോവിക്കുമ്പോഴും ദേവാനന്ദ് എന്തൊക്കെയോ പുലബുകയായിരുന്നു.. പുലംബലുകള്‍ ചില സമയങ്ങളില്‍ താളവത്താകുന്നു.. ഇടയില്‍ പണ്ടു എങ്ങോ ചൊല്ലി പതിഞ്ഞ കവിതകളുടെ മൂളലുകള്‍... "പ്രിയ സഖീ , നമ്മളിന്നെത്രയോ ദൂരെയാണ്... ദൂരെയാണു ദൂരെയാണു...........
അലയുമെന്‍ ചിത്തതിനോപ്പം നീ ഒരുനാളും ഒരുനാളും എത്തില്ലെന്നറിഞ്ഞു ഞാനും..."

ഇടയ്ക്കു ഇടയ്ക്കു ശബ്ദം മുറിയുന്നു... ഇടയ്ക്കു അത് അതിന്റെ അത്യുന്നതിയില്‍ എത്തുന്നു... ഒരു നോക്കെ ഞാന്‍ നോക്കിയുള്ളൂ... തിരിച്ചുള്ള തുറിച്ചു നോട്ടത്തിനു ഒരു കോടാനുകോടി വികാരങ്ങളുടെ ശക്തിയുണ്ടായിരുന്നു.. വെറുങ്ങലിച്ച മുഖത്ത് ഭാവങ്ങളുടെ ഒരു കുത്തിയോലിപ്പു പ്രകടമായിരുന്നു...
അതിരാവിലെ തന്നെ ഒരു അതിഥിയെ കണ്ടത് കൊണ്ടാണോ അതോ എന്റെ മുഖം കഴുവേറ്റപെട്ട ഒരു ഭൂതകാലത്തെ ഓര്‍മിപ്പിച്ചത് കൊണ്ടാണോ എന്ന് അറിയില്ല ... ജയിലഴികളുടെ അരികില്‍ വന്നു എന്നെ ഒന്ന് നോക്കി.. കണ്ണില്‍ ഒരിറ്റു കണ്ണുനീര്‍ പൊടിഞ്ഞോ? ഒന്നും മിണ്ടാതെ തിരിഞ്ഞൊരു നടത്തം ,ഒന്ന് പിന്‍തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍......പക്ഷെ ഒന്നും ഉണ്ടായില്ല....
"സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും ......." വീണ്ടും മുഴങ്ങുന്ന കവിതാശകലങ്ങള്‍ മാത്രം.... "അച്ഛാ.. " എന്ന് വിളിക്കാന്‍ ആണോ വന്നതു? അതോ അമ്മയുടെ കൊലപാതകിയെ കാണാനോ??ഒരുപാടുകാലം വെറുക്കാന്‍ ശ്രമിച്ചിട്ടും ദേവികക്ക് സമയത്ത് എന്താണ് തോന്നിയത് എന്ന് അറയില്ലയിരുന്നു.... മനസ്സില്‍ മുത്തശ്ശി പറഞ്ഞു തന്ന രൂപം മാത്രമേ ഉണ്ടായിരുന്നുള്ളൂ...
അമ്പല കുളവും , സര്‍പ്പക്കാവും , മഞ്ചാടി മരങ്ങളും ഒക്കെ പലപ്പോളും അച്ഛന്റെയും അമ്മയുടെയും കഥ പറയാന്‍ വെമ്പി നില്‍ക്കുന്നത് അറഞ്ഞിട്ടും അവള്‍ പിടികൊടുക്കാതെ വഴുതി നടന്നു... നിമിഷ കവിആയിരുന്നു ത്രെ അച്ഛന്‍..വായിക്കാത്ത പുസ്തകങ്ങള്‍ ഇല്ല.. നല്ല ഗംബീര്യമായ സ്വരം.. എന്നാലും സ്വന്തം കവിതകള്‍ അമ്മയുടെ ചുണ്ട് കൊണ്ട് മൂളി കേള്‍ക്കാന്‍ മഞ്ചാടി മരങ്ങള്‍ക്കിടയില്‍ കാത്തു നില്‍ക്കാരുണ്ടായിരുന്ന അച്ഛന്‍... അച്ഛന്റെ കവിതകള്‍ മാസികകളില്‍ അച്ചടിച്ച്‌ വരുമ്പോള്‍ സന്തോഷം കൊണ്ട് തുള്ളി ചാടരുണ്ടായിരുന്ന അമ്മ....

കവിതകള്‍ക്ക് കൂട്ടായി അമ്മയേക്കാള്‍ കൂടുതല്‍ ആയി എന്നോ അച്ഛന്‍ ലഹരിയെ പ്രണയിക്കാന്‍ തുടങ്ങിയ സത്യം ഒരു തേങ്ങലോടെ ആണ് ത്രെ അമ്മ ഏറ്റു വാങ്ങിയത്... മഞ്ചാടി മരങ്ങള്‍ മൌനഗാനങ്ങള്‍ മൂളി... അമ്പല കുളവും സര്‍പ്പക്കാവും പുനര്‍ജനി തേടി... ഇരുളില്‍ അമ്മയുടെ തേങ്ങല്‍ ചിതറി തെറിച്ചു കൊണ്ടിരുന്നു...
"കുട്ടികളുടെ വിവാഹം ഇനിയും നീട്ടണോ ...? കര്‍ക്കിടകം കഴിഞ്ഞാല്‍ അങ്ങ് നടത്താം അല്ലെ... എന്തിനാ അതിപ്പോ വെറുതെ നീട്ടി വെച്ചിട്ട്... എന്നായാലും വേണ്ടത് അല്ലെ..." പുറത്തെ കോലായില്‍ അമ്മയുടെ അച്ഛന്‍ പറഞ്ഞ വാചകം ഇന്നും മുത്തശ്ശി പറയും...

എല്ലാം നേരെ ആകും എന്നാ പ്രതീക്ഷയോടെ മഞ്ചാടി മരങ്ങളെ താലോലിക്കാന്‍ എത്തിയ അമ്മയെ കാത്തു പകുതി ബോധാതിലനെങ്കിലും അച്ഛന്‍ പാടിയാ വരികള്‍ അമ്മയുടെ ഡയറി താളുകളില്‍ ചിതലരിക്കാതെ എന്നും മൂളികൊണ്ടിരുന്നു... യാഥാര്‍ത്യങ്ങള്‍ ഒന്നും അറിയാതെ...
" പൂ നിലാവേറ്റു നീ എന്‍ കയ്യില്‍ ചാഞ്ഞതും
നിന്‍ ചെവിയില്‍ എന്‍ ശ്വാസം പതിച്ചതും
നീയാം വികാരമെന്‍ എന്‍ ജീവമായ് മാറിയതിനു
ആരുണ്ട്‌ സാക്ഷിയായ്....."

ദിവസങ്ങള്‍ ഉതിര്‍ന്നു വീണു കൊണ്ടിരിന്നു.... "അറിഞ്ഞോ , മഠംത്തിലെ അമ്മെ ദേവന്‍കുട്ടി അമ്പലപറമ്പിലെ ആല്‍ ചോട്ടിലാനുത്രേ ഇപ്പൊ കിടത്തം.. കഞ്ചാവും മയക്കുമരുന്നും ഒക്കെ ഉണ്ട് എന്നാ ആളുകള്‍ പറയുന്നത്...." അടുക്കള കോണില്‍ നിന്ന് ജാനകി മുത്തശ്ശിയോട് പറയുന്നത് കണ്‍കോണില്‍ ഒരു ഞെട്ടലോടെ അമ്മയും കേട്ടു.....

"ഇങനെ ഒക്കെ ആണെങ്ങില്‍ ബന്ധം അങ്ങോട്ട്‌ വേണ്ട എന്ന് വെക്കാം .. അവളുടെ ഭാവി കൂടി നോക്കണ്ടേ... കഴിഞ്ഞത് ഒക്കെ ഒരു കഥ പോലെ അങ്ങട് മറക്കാ... ദേവന്റെ അച്ഛനോട് ഞാന്‍ പറയാന്‍ പോവാന്..അവളെ പറഞ്ഞു മനസ്സിലാക്ക്..." അച്ഛന്റെ ഉഗ്ര ശബ്ദം വലിയ ഇടനാഴികുള്ളില്‍ ഇരുന്ന അമ്മയും കേട്ടു... മനസ് അപ്പോളേക്കും ഒരു മാതൃ ഹൃദയത്തിന്റെ തയ്യാറെടുപ്പിലായിരുന്നു.... പൊക്കിള്‍ കോടി അറുത്തുമാറ്റി ഒരു പുതു ജീവന്‍ ഒരു പ്രണയ സക്ഷത്കര്തിന്റെ അവകാശി ആയി വരാന്‍ തയ്യാറെടുക്കുന്നു...ഒരു ഞെട്ടലോടെ ആണെങ്കിലും മുത്തശ്ശി അത് സ്വീകരിച്ചു ... അച്ഛനെ ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ചു...





"അവിടേക്ക് പായുവാന്‍ ചിറകില്ല നിന്‍ ചിന്ത അലയുന്ന നിന്‍ നൊമ്പരത്തില്‍ , പിന്നിട്ടു പോന്നതാം വീഥിയില്‍ നിന്‍ ഓര്‍മ പിന്നെയും പിന്നെയും പിന്‍ വിളിക്കെ ....ചിന്തകള്‍

Wednesday, February 26, 2014

Professionalism


ഇന്നലത്തെ ലോകവും ഇന്നത്തെ ലോകവും ഒരുപാട് അന്തരം ഉണ്ട്...
ഇന്ന് എല്ലാവരും Professionals ആണ് .... ആരാണു  Professional??? ഒരു എത്തി നോട്ടം...

             പുലര്ച്ചയുടെ യാമങ്ങലിലെപ്പൊളോ കോഴി കൂവി.. ആരും തെറ്റി ധരിക്കല്ലേ... new Generation  കോഴിയാ  കൂക്കിയതു.... അതും മൊബൈലിൽ ...
എപ്പോളെ ഉദിച്ചു പൊങ്ങിയ സൂര്യനെ പ്രാകി കൊണ്ട് തന്നു അന്നത്തെ ദിവസം സ്റ്റാർട്ട്‌ ചെയ്തു ..... Whats Up ഇൽ  എല്ലാര്ക്കും ഒരു സുപ്രഭാതം ....ഭാര്യക്കും കിടക്കട്ടെ ഒരു എണ്ണം .... ഞാനും അവളും പ്രൊഫഷണൽ അല്ലേ ......!!! 

         പല്ല് തേപ്പും കുളിയും , ഷേവിങ്ങും  ,ഫുഡും എന്തിനു പറയുന്നൂ പ്രഭാത കൃത്യങ്ങൾ  വരെ പ്രൊഫഷണൽ സ്റ്റൈലിൽ .... സ്നേഹം കൊതിക്കുന്ന , അത് നല്കാൻ വെമ്പുന്ന പുരാവസ്തുക്കൾ ആയ അച്ഛനെയും അമ്മയെയും കണ്ണ് തുറിച്ചു നോക്കി അവൻ പറഞ്ഞു...." നിങ്ങൾ എന്തിനാ എന്റെ  പിറകേ  നടക്കുന്നെ .... U know one thing , I m a professional ma..." . മകനു വിദ്യാഭ്യാസം കൊടുത്ത ആ ദുർബല നിമിഷത്തെ അവർ പ്രാകി....


Professional Education , Professional Marriage (??) , Professional wife/ Husband,Professional Friends , എന്തിനു പറയുന്നു മക്കൾ വരെ പ്രൊഫഷണൽ....



വിദ്യാഭ്യാസം  എന്നാ Professionalisathil  പണം കൊണ്ട് മാത്രം educated ആകുന്ന കുറച്ചു മണ്ടന്മാർ .. Engineeringinte അവസാന വർഷത്തിൽ പോലും മലയാളം കൂട്ടി എഴുതാൻ അറിയാത്തവർ... പറയാനുള്ള ന്യായമോ.... " ഞങ്ങൾക്കു മലയാളം ആവശ്യം ഇല്ല....We are Professionals.."

വിവാഹം എന്നത്  രണ്ടു കുടുംബ ങ്ങളുടെ ഒത്തു ചേരൽ ആകുന്നു എന്ന് പറയാറുണ്ട്‌ പണ്ടുള്ളവർ..... ഇന്നോ അത് രണ്ടു വ്യക്തികൾ മാത്രവും... അതിലും Professionalism ഉണ്ട്.... നിനക്ക് നിന്റെ വഴി, എനിക്ക് എന്റെതും... സ്വകാര്യതകൾക്കു പോലും അതിർവരമ്പുകൾ...." Dont enter into my Privacy"... 
പിന്നെ അറിഞ്ഞോ അറിയാതെയോ , വേണ്ടിയോ വേണ്ടാഞ്ഞോ ഉണ്ടായ മക്കൾ എങ്ങനെ  പ്രൊഫഷണൽ ആവാതിരിക്കും ... പവിത്രത തുളും മ്പി യിരുന്ന  അമ്മിഞ്ഞപാൽ  പോലും പ്രൊഫഷണൽ ആയി പോയില്ലേ.....

I m a professional... എന്ന് അഭിമാനത്തോടെ പറയുന്നവരെ നിങ്ങൾ കണ്ടിട്ടുണ്ടാകും.... അടിപൊളി വേഷ വിധാനങ്ങളും ചുണ്ടിലൊരു artificial  പുഞ്ചിരിയും ആയിട്ടുള്ളവരെ.... ഇന്ന് ആര്ക്ക് പണി കൊടുക്കാം .. എന്ന് മാത്രമേ അവർ ചിന്തിക്കുന്നുള്ളൂ ...എന്താണ് പ്രൊഫഷണൽ ജോബ്‌????

കൂടെ ജോലി ചെയ്യുന്നവനു എന്ത് സംഭവിച്ചാലും ഒരു പുഞ്ചിരിയോട്‌ കൂടി പണി  കൊടുത്തു സ്വന്തം സാലറി increment  കൂട്ടുന്നവൻ ... ആരെയും എന്തിനു സ്വന്തം നിഴലിനെ പോലും പ്രൊഫഷണൽ Job ൽ  വിശ്വസിച്ചു കൂടാ... മാനുഷിക മൂല്യങ്ങൾ  ഉള്ള വല്ല വനു  ഉണ്ടെങ്കിൽ അവന്റെ കാര്യം കട്ടപൊക .......  (സ്വന്തം അനുഭവത്തിൽ നിന്നും പാഠം  പഠി ചാൽ നന്നു... ജീവിതം ഗുരു)


ആദ്യം പറഞ്ഞ വ്യക്തിയെ വിട്ടു....!!!!

അയാൾ ഒരു പ്രൊഫഷണൽ ആണ്....ഭാര്യയും മക്കളും അച്ഛനും അമ്മയും ഒക്കെ ഉള്ള പ്രൊഫഷണൽ......

" ആരുടെയൊക്കെയോ സ്വാർത്ഥത ക്ക് വേണ്ടി നിര്മ്മിക്കപെട്ട അച്ചടക്കമുള്ള കുതികാൽ വെട്ടുകാരാൻ ......"









Friday, February 21, 2014

കണ്ണേ മടങ്ങുക



കണ്ണേ മടങ്ങുക



ഇത് വായിക്കുന്ന മാന്യ വായനക്കാരോട് രണ്ടു വാക്ക് :... ഇത്‌ ഞാന്‍ കണ്ട ജീവിതം ആണ്....


ദൂരെ ചുമ്മന്ന സൂര്യനെ നോക്കി നാസിയ വാതില്‍ പടിമേല്‍ ഇരുന്നു... സൂര്യനെ മറക്കാന്‍ വരുന്ന കാര്‍മേഘത്തെ അവള്‍ ഒരല്‍പം ദേഷ്യത്തോടെ നോക്കി.. റബ്ബര്‍ മരങ്ങള്‍ക്കപ്പുറം ടാറിട്ട റോഡിലേക്ക് അവള്‍ ഏന്തി വലിഞ്ഞു നോക്കി.... ഉപ്പ വരുന്നുണ്ടോ??? കണ്ണില്‍ ഒരു ഭീതിയുടെ നിഴല്‍ മിന്നി മറഞ്ഞു പോയി.... അവളെ തഴുകികൊണ്ട്‌ വന്ന കാറ്റു രണ്ടു മൂന്ന് മഴ തുള്ളികളാല്‍ അവള്‍ക്കു മുത്തമെകി കൊണ്ട് കടന്നു പോയി... " നാസിയ ..... ഇജ്ജു ഇബാടക്ക് പോരെ.. കുത്തിയിരുന്ന് ബല്ലതും പഠിക്കാന്‍ നോക്കുനുണ്ടോ... എട്ടാം ക്ലാസ്സില ഇപ്പ പഠിക്കണേ എന്നാ വല്ല വിചാരോം ഉണ്ടോ പെണ്ണെ ... പത്താം ക്ലാസ്സ്‌ ജയിക്കാത്ത പെണ്ണിനെ കെട്ടാന്‍ ഒരു രാജകുമാരനും വരില്ല ... "
ഉമ്മ ചീത്തയുടെ പൂരം തുടങ്ങിയപ്പോളെക്കും തന്നെ നാസിയ പുസ്തകം തുറന്നിരുന്നു.... കണക്കു പുസ്തകത്തിലെ സമവക്യങ്ങളിലെക്ക് അവള് തുറിച്ചു നോക്കി.... മനസ്സില്‍ ഉപ്പയുടെ മുഖം.... ചുവന്നു തുടുത്ത കണ്ണുമായി വേച്ചു വേച്ചു വരുന്ന തു അവള്‍ക്കെന്നും പേടി സ്വപ്നം ആയിരുന്നു... അതിനു ശേഷം തന്റെ മുന്നില്‍ നിന്ന് തന്നെ ഉമ്മയെ വഴക്കില്‍ തുടങ്ങി അവസാനം അടിച്ചു അടിച്ചു ആരോടോ ഉള്ള ദേഷ്യം തീര്‍ക്കുന്ന ഉപ്പ.... അവസാനം ചോറിനോടൊപ്പം അല്‍പ്പം കണ്ണീരുംവിളമ്പി ഉമ്മ തന്നെ ഉറക്കും..... രാത്രിയുടെ ഒരു ഉറക്കത്തിനു വിരാമം ഇട്ടു കൊണ്ട് ഞെട്ടി ഉണരുമ്പോഴും ഉമ്മയുടെ ഏങ്ങലടി കൊണ്ട് നാല് ചുമരുകള്‍ തന്നെ തുറിച്ചു നോക്കുന്നതായി അവള്‍ക്കു തോന്നാറുണ്ട് ... ചുമരില്‍ എവിടെയൊക്കെയോ ചുവന്ന കണ്ണുകള്‍ ഉണ്ടായേക്കാം എന്നാ ഭയത്താല്‍ കണ്ണ് ഇറുക്കി അടക്കും..... ഇല്ല .. ഉപ്പ ഇനി ഇന്ന് വരില്ല... ഇനി ജാനുവിന്റെ വീട്ടില്‍ ആകും ഉറക്കം..... ഇത് അവള്‍ അവളുടെ കൂട്ടുകാരി ഫാത്തിമ ക്ലാസ്സിലരോടോ സ്വകാര്യം പറയുന്നത് കേട്ടതാണ്... " ങ്ങള്‍ക്ക് അറിയോ...ഞമ്മടെ നാസിയടെ ഉപ്പ ജാനുന്റെ വീട്ടിലത്രേ പൊറുതി  .... "....


"ഉപ്പാക്ക് പ്രാന്താണോ ഉമ്മ ??" അവള്‍ പലപ്പോളും ചോദിക്കുമായിരുന്നു..... ഒരു തേങ്ങി കരച്ചില്‍ ,അല്ലെങ്കില്‍ ഒരു മൌനം അതുമല്ലെങ്കില്‍ "ഇജ്ജ് പണി നോക്ക് മോളെ.." എന്നാ പല്ലവി മാത്രമായിരുന്നു മറുപടി....


അകലെ നിന്നും മുറിഞ്ഞു കൊണ്ടുള്ള ശബ്ദം ഇടിവെട്ടോടെ വരുന്നു.... അത് കേട്ട മാതിരി ആകാശത്ത് നിന്നും ഒരു മിന്നല്‍ പിണര്‍ ഉണ്ടായി.... "ഡീ പാത്തുമ്മാ.... ഇജ്ജു ഇബടെ വാടീ.... ഇനക്ക് പൈസ തരാന്‍ പറ്റോ ഇല്ലയോ...?"

ഉമ്മ അകത്തു നിന്നും അത് കേട്ടതായി പോലും ഭാവിച്ചില്ല.... " നസിയ , തോരക്കടി വാതില്..."
വാതിലില്‍ കനത്തില്‍ അടി തുടങ്ങി.... ഉമ്മ വന്നു വാതില്‍ തുറന്നു.... ഭയന്ന് വിറച്ചു നാസിയ മറവില്‍ നിന്ന്......

പൈസക്ക് വേണ്ടിയുള്ള അടിപിടി ആണ്.... ഉമ്മ പറയുന്നത് കേട്ട്..."ഞമ്മക്ക് പ്രായായ ഒരു പെണണു ള്ളതാ ... പൈസ ഞാന്‍ തരില്ല... ഇത് അവളുടെ നിഖാഹിനു ഉള്ളതാ.... രണ്ടു വര്ഷം ആകുമ്പോളേക്കും അവളെ  നല്ല ഒരു മാപ്പിളയുടെ കൂടെ വിടാന്‍ ഉള്ളതാ.... ഞമ്മടെ ഗതികേട് അവക് വാരരുതെന്ന ഒരു പ്രാര്‍ത്ഥന മാത്രേ ഇക്കുല്ല്"... ഉമ്മ പൈസ കൊടുക്കാന മട്ടില്ല.... ഉപ്പ ഒരു ആക്രോശത്തോടെ തന്റെ അടുത്തേക്ക് ഓടി വരുന്നത് പേടിച്ചരണ്ട മിഴികളോടെ അവള്‍ നോക്കി....

"ഇവക്കു മാപ്പിളയോ ... ഇബടെ വടി"........... തന്നെ പിടിച്ചു കൊണ്ട് പോയി ഉപ്പ വാതിലടച്ചതു അവള്‍ക്കു ഓര്മ യുണ്ട്.... പുറത്തു ഉമ്മയുടെ നിലവിളിയും വാതിലില്‍ തുറക്കാന്‍ കരഞ്ഞു പറയണതും അവള്‍ കേട്ടു ...



ബോധം വന്നപ്പോ പിച്ചി ചീന്തിയ വസ്ത്രങ്ങളുമായി മെഡിക്കല്‍ കോളേജില്‍..... വേദന.... ഉമ്മ ആരോടോ പറയുന്നത് അവള്‍ കേട്ടു ... " എന്റെ പടച്ചോനെ ...ജമ്മല്‍ എന്ത് പെഴച്ചു... ഉപ്പ തന്നെ സ്വന്തം മകളെ ഇങ്ങനെ ചെയ്യാന്നു ബച്ചാ... എത്ര ഞാനു നെലോളിച്ചിട്ടും വാതില് തോരന്നില്ല.... കുറച്ചു കഴിഞ്ഞു വാതില് തൊറന്നു കണ്ടപ്പോ ചോരയില്   കുളിചെന്റെ മോളു .. ബോധമില്ലാതെ.... " 

രാജകുമാരനെ സ്വപ്നം കണ്ടു പിതാവിനാല്‍ ബലാത്സംഗം ചെയ്യപെട്ട നസിയ ചുറ്റും നടക്കുന്നത് എന്തെന്ന് പോലും നേരം വണ്ണം അറിയാതെ മിഴികളടച്ചു..... അപ്പോളും അവളുടെ കുഞ്ഞു ചുണ്ടുകള്‍ മന്ത്രിക്കുക യായിരുന്നു "ഉപ്പാക്ക് പ്രാന്താണോ ഉമ്മ......??"





അടികുറിപ്പ് :- നസിയ ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രം ആണ്...സ്വന്തം പിതാവിനല  ജീവതം തകര്ന്ന ഒരു മകള .... അത് സ്വന്തം കണ്ണാൽ കാണേണ്ടി വന്ന അമ്മ ......